ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ന്യൂജെൻ പരിണാമം

കുറെ വർഷങ്ങൾക്ക്‌ ശേഷമാണു അഹമ്മദ്‌ കാക്കാന്റെ വീട്ടിൽ പോകുന്നത്‌ , ഗൾഫിൽ നിന്ന് ലീവിനു വരുമ്പോഴേ കാണലും മിണ്ടലുമെല്ലാം . വീട്ടു വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴാണി മൂത്ത മകൻ ഇല്യാസിനെ ചോദിച്ചത്‌ .+2 വിനു പഠിക്കുകയാണെന്നും സുഹ്യത്തുക്കൾക്കൊപ്പം ടൂർ പോയതാണെന്നും പറഞ്ഞു . അപ്പോഴാ ഇടക്കു കയറി അവന്റെ അനിയത്തി ജിംസിയ പറഞ്ഞു .

'ഇക്ക കാക്കൂനെ കണ്ടാൽ അറീല്യ , വാപ്പീം ഉമ്മേം തന്നെ കാക്കൂനെ തിരിച്ചറീണില്യ പിന്നെയല്ലെ രണ്ട്‌ വർഷം കഴിഞ്ഞ്‌ വന്ന നിങ്ങൾ' .
അതെന്തെ കണ്ടാൽ മനസ്സിലാകായി , വല്ല അഭിനയവും തുടങ്ങിയോ ? വല്ല പ്രച്ഛന്ന വേശവുമിട്ട്‌ വല്ല പരിപാടിയുമുണ്ടോ ?
ഇക്ക മൊബെയിലിൽ ഫേസ്ബുക്ക്‌ പേജ്‌ ഒന്നു നോക്കിയെ... ജിംസിയ വിടുന്ന ലക്ഷണമില്ല .
ഞാൻ എഫ്‌ ബി തുറന്ന് ഇല്യാസ്‌ ടൈപ്പ്‌ ചെയ്ത്‌ സെർച്ച്‌ ചെയ്തിട്ടും ചെക്കനെ കാണാനില്ല - ഇല്യാസ്‌ കാക്കാനെ അങ്ങിനെ ഒന്നും കാണില്യ ... പേരിന്റെ കൂടെ പോപ്സ്‌ എന്ന് എഴുതു എന്നാലെ എന്റെ കാക്കാനെ കാണൂ ....
അല്ലടി ജിംസിയ പോക്കർ മൊല്ല അവനെ പേരിട്ടത്‌ ഇല്യാസ്‌ എന്നല്ലെ , പേർ തിരയാൻ തന്നെ 19 ദിവസം എടുത്തു . നല്ല അർത്ഥമുള്ള പേരുവേണമെന്ന് ഉമ്മ നിർബന്ദം പിടിച്ചത്‌ ഞാനോർക്കുന്നു .

അല്ല ജിംസി അവൻ പൊന്നാനി പോയി പേരുമാറിയതാണോ .... ?
നിങ്ങൾ പൊട്ടൻ തന്നെ ! കാക്കൂന്റെ ഫ്രണ്ട്‌ ലിസ്റ്റ്‌ നോക്കൂ ... എല്ലാരെ പേരിന്റെ അവസാനം പോപിൻസ്‌ ,പോപ്സ്‌, മൊഞ്ചാൻ , ഫ്രീക്കൻ എന്നൊക്കെയുണ്ട്‌ ....
കട്ടൻ ചായ വലിച്ച്‌ കുടിച്ച്‌ ബിസ്ക്കറ്റും തിന്ന് ഇരിക്കുമ്പൊഴാ ഞങ്ങൾക്കിടയിലേക്ക്‌ ജിംസിയയുടെ ഉമ്മയും എത്തിയത്‌ .
അല്ല ഉമ്മ ഇല്യാസിന്റെ പേരെല്ലാം മാറ്റിയിരിക്കുന്നല്ലോ ? ...
അവന്റെ വീട്ട്‌ പെരിനോട്‌ വരെ പുച്ഛമാണത്രെ . ഓന്റെ വാപ്പാന്റെ പെരിനു തന്നെ കളങ്കപ്പെടുത്തി . ഇമ്മാതിരി കോലം കെട്ടൽ കൊണ്ട്‌ . ഇജ്ജാത്തു എന്ന പേർ അവനിക്ക്‌ പറയാൻ മടിയാണത്രെ . എന്നെ പേരന്റ്സ്‌ മീറ്റിംഗിനു വരരുതെന്ന് നേരത്തെ തന്നെ അവൻ പറഞ്ഞിട്ടുണ്ട്‌ . കുട്ട്യോളെ ഓരോ കാര്യങ്ങൾ ...

ഓന്റെ മുടി ഇന്ന് ഒരു സൈഡ്‌ ഇല്ലെങ്കിൽ നാളെ മൊട്ടയടിച്ച്‌ മുന്നിൽ മുടിയുണ്ടെങ്കിൽ പിന്നിലില്ല , ചിലപ്പോൾ വൈക്കോൽ കൂന പോലെ ... പറഞ്ഞിട്ടും കാര്യമില്ല . ഒപ്പമുള്ളവരും കണക്കാ .. ഓനെ പഠിപ്പിച്ച ഉസ്താദിനെ കാണുമ്പോ മുടിയൊക്കെ ഒതുക്കി വെക്കുന്നത്‌ കാണാം ...
നിങ്ങളാണു പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കേണ്ടത്‌ മാന്യമായി നല്ല ഡ്രസ്സ്‌ ധരിച്ച്‌ നടക്കാൻ എന്ന് ഞാനും ഉപദേശിച്ചു -

മഞ്ഞ പാന്റും കടും നീല ഷർട്ടും ചന്തിയിൽ തൂങ്ങി ഇൻ ചെയ്തതുമായ വേഷം. ഒന്ന് പള്ളിയിൽ പോയി നമസ്കരിക്കാൻ എങ്ങനെ കഴിയുമെന്ന് ഞാനും ചിന്തിച്ചു .
ഫേസ്‌ ബുക്കിലെ ഇവന്റെ കമന്റും കൂട്ടുകാരുടെ കമന്റും മുഴുവൻ ഇങ്ങനെയാണു ആഷ്‌ ടാഗ്‌ ചെയ്ത്‌ ഫ്രീക്കൻ , മൊഞ്ചൻ, പൊളിച്ചു , കിടു , അധിക പേരും പോപ്പിൻസുമാരാണു എല്ലാവരുറ്റേയും പേരിനു അറ്റത്ത്‌ വലിയ അക്ഷരവും ചെറിയ അക്ഷരവും സിമ്പലും കൂട്ടിക്കലർക്കി പോപ്പ്സ്‌ എന്നും എഴുതിയിരിക്കുന്നു , പലരുടേയും ഫോട്ടൊ കണ്ടാൽ ചിരിച്ച്‌ പോകും പല്ല് ഡോക്റ്ററുടെ അടുത്ത്‌ വായ പൊളിച്ച്‌ കാണിക്കുന്നത്‌ പോലെ , ശ്വാസം നിലച്ച ശരീരം പോലെ , മുഖം ഭൂമിയിലമർന്ന പോലെ , ആകാശം നോക്കി നിൽക്കുന്ന പൊലെ പല പല സ്റ്റൈയിൽ ....
ഇതെല്ലാം കണ്ട ജിംസിയ കുട്ടിയും പറയുകയാ ഇതാ ഇക്കാ ന്യൂ ജനറേഷൻ ... ഇല്യാസ്‌ കാക്ക ന്യൂ ജനറേഷനാ ന്യൂ ജനറേഷൻ ....... -. കൊളത്തൂർ വാർത്ത - ഷമീർ കൊളത്തൂർ -www.kolathurvartha.com

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശിഹാബ് തങ്ങൾ എന്ന സൂര്യ തേജസ്സ്

ചരിത്രത്തില്‍ മായാത്ത അടയാളപ്പെടുത്തലായി മഹാനായ ഈ നേതാവിന്‍റെ ജീവിതം... 1936 - 2009 ആലസ്യതിലാണ്ടാപ്പോഴെല്ലാം ഉണര്‍ത്തു പാട്ടായി ആ ശബ്ദം... ഭീതിയിലാണ്ടാപ്പോഴെല്ലാം ധൈര്യം നല്‍കിയ നായകന്‍... ആക്രമിക്കപെട്ടപ്പോഴെല്ലാം വാക്കുകൾകൊണ്ട് പ്രധിരോധിച്ച പടനായകന്‍... അവകാശ ബോധം അനിവാര്യതയായ് ഉണര്‍ത്തിയ കര്‍മയോഗി... അവസാന നിമിഷം വരെ പോരാടണമെന്ന് ഓര്‍മപ്പെടുത്തി, ജീവതത്തില്‍ അന്വര്ത്വമാക്കിയ സൂക്ഷ്മശാലി... കണ്ണുനീരില്‍ മുങ്ങുന്ന ഓര്‍മകളില്‍ ഒളിമങ്ങാതെ പുഞ്ചിരി തൂകുന്ന മുഖം... അധികാര കസേരയിൽ അള്ളിപിടിക്കാതെ ജനമനസ്സിൽ ജീവിച്ച കിരീടം വെക്കാത്ത സുൽത്താൽ,തീവ്രവാതത്തിനെതിരെ ആദ്യ ശബ്ദം ഉയർത്തിയ ദീർഖ ദ്രിഷ്ടിയുള്ള ഒരു മഹാൻ അദ്ദേഹത്തിന്റെ വാക്കുകൾ അനേകായിരം പേർക്കു സ്വാന്തനം ആയിരുന്നു ആശ്വാസം ആയിരുന്നു ആ ഹരിത ശോഭ മാഞ്ഞു പോയിട്ട് ഒരു വർഷം തികയുന്നു .വാക്കുകൾ കൊണ്ടും എഴുത്തുകൾ കൊണ്ടും പ്രകീർത്തിച്ചാലും പറഞ്ഞാലും തീരാത്ത വെക്തി പ്രഭാവം ,മത സാമൂഹ്യ രാഷ്ട്രീയ രംഗത്ത് വെക്തിമുദ്ര പതിപ്പിച്ച തുല്യതയില്ലാ‍ത്ത നേതാവ് ........അതെ നമ്മുടെ   “പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ” അല്ലഹുവിന്റെ അനുഗ്രഹം...

വർത്തമാനത്തിലെ പുത്തൻ മാധ്യമങ്ങൾ

പുതുമാധ്യമങ്ങൾ വണ്ടൂരുകാർൻന്റെ ലംബോർ ഗിനിയുടെ കഥ കഴിച്ചത്‌ സോഷ്യൽ മീഡിയ തന്നെ. ഈ കാർ സോഷ്യൽ മീഡിയയിൽ.കണ്ട്‌ ചാനലുകൾ വാർത്ത നൽകി പരിഹാസ്യരായതും അടുത്ത കാലത്ത്‌ തന്നെ. ചിലതിനെയെല്ലാം പൊളിച്ചടക്കി.മറമാടാനും സോഷ്യൽമീഡിയ ജീവികൾ ശ്രദ്ധാലുക്കളാണെന്നത്‌ സച്ചിൻ ഷറപ്പോവ വിഷയത്തിലും നമ്മൾ കണ്ടതാണു. മലയാളത്തിന്റെ ചുരട്ടൽ അക്ഷരങ്ങൾ പല പ്രൊഫെയിലിലും കയറി നിരങ്ങി എതിർപ്പിന്റെ ശബ്ദാമെണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ വന്നതും നമ്മൾ കണ്ടതാണു. ഫേസ്‌ ബുക്ക്‌ ഉപയോഗിച്ച്‌ കള്ളനെ പിടിച്ച കഥയും ഈ അ ടുത്ത്‌ പത്രത്തിൽ വായിക്കുകയുണ്ടായി. പല തരം കച്ചവടക്കാരും പ്രസസ്തി പടച്ചുണ്ടാക്കുന്നവരും ഫേസ്ബുക്ക്‌ നല്ലൊരു കേന്ദ്രമായി മാറ്റുന്നു. പുതിയ സാധനങ്ങൾ ഉപയോഗിച്ച സാധനങ്ങൾ വളരെ വിൽക്കാനും വാങ്ങാനും ഈ പുത്തൻ മീഡിയയെ ആശ്രയിക്കുമ്പോൾ മലയാളി വരുത്തിവെച്ച ദുശ്‌ പേർ വാട്ടസ്‌ അപ്പിനു മാത്രം അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. കണ്ണിമ വെട്ടുമ്പോഴേക്കും ചന്ദ്ര ലേഖയെ പ്രശാസ്തിയാകിയതും പുത്തൻ മീഡിയ തന്നെ. കാലത്തിന്റെ മാറ്റം സെക്കന്റുകൾക്കുള്ളിൽ മാറിമറയുമ്പോൾ ജിഷ്ണുവിനെ പോലുള്ളവരെ കൊല ചെയ്യിച്ചവരും സോഷ്യൽ മീഡിയയിൽ കണ്ണുര...

Kerala Flood @ Gazal